അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
ഖബറിൻമേൽ നിർമാണം വിരോധിചോ ?
ചോദ്യം
ഖബറിന്മേൽ നിർമ്മാണംനടത്തുന്നതിന്റെയും ഇടുന്നതിന്റെയും വിധിയെന്ത് ?
അതല്ലാം ഹദീസുകളിൽ വിരോധിച്ചിട്ടുണ്ടോ ?
മറുപടി
സാധാരണക്കാരായ ആളുകളുടെ കബറിന്മേൽ നിർമ്മാണം നടത്തുന്നതും കുമ്മായം ഇടുന്നതും ആവശ്യമില്ലാതെ എഴുതുന്നതും കറാഹത്ത് ആകുന്നു.
അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ പള്ളിക്കാടുകളിൽ സാധാരണക്കാരുടെ ഖബറിന്മേൽ ഖുബ്ബനിർമിക്കുകയോ കുമ്മായമിടുകയോ ചെയ്യാറില്ല .
കാരണം തിരുനബി പറയുന്നു.
: ( نهى رسول الله صلى الله عليه وسلم أن يجصص القبر وأن يبنى عليه وأن يقعد عليه ) .
ഖബറിന്മേൽ കുമ്മായമിടുന്നതും മേൽ എടുപ്പ് ഉണ്ടാക്കുന്നതും ഇരിക്കുന്നതും അല്ലാഹുവിൻറെ റസൂൽ വിരോധിച്ചിരിക്കുന്നു. സ്വഹീഹ് മുസ്ലിം
ഈ ഹദീസ് വിവരിച്ചു ഇമാം നവവി ശറഹുമുസ്ലിമിൽ പറയുന്നു.
وفي هذا الحديث كراهة تجصيص القبر والبناء عليه وتحريم القعود ، والمراد بالقعود الجلوس عليه . هذا مذهب الشافعي وجمهور العلماء ،
(സാധാരണ ) ഖബറിന്മേൽ കുമ്മായമിടുന്നതും എടുപ്പുണ്ടാക്കുന്നതും കറാഹത്ത് ആകുന്നു ഇതാണ് ഭൂരിപക്ഷ പണ്ഡിതന്മാരും പറയുന്നത്. ശറഹ് മുസ്ലിം
എന്നാൽ പണ്ഡിതന്മാരുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്റെ മുകളിൽ എടുപ്പ് ഉണ്ടാക്കുന്നത് അനുവദനീയമാണെന്ന് ലോക പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
ഖബറുകളിൽ നിർമാണം നിരോധിച്ചു എന്ന ഹദീസ് ഉദ്ധരിച്ചതിനുശേഷം ഇമാം അലിയ്യുൽ ഖാരി റ മിശ്കാത്തിൻറെ വിവരണമായ മിർഖാത്തിൽ രേഖപ്പെടുത്തുന്നു
، وقد أباح السلف البناء على قبر المشايخ والعلماء والمشهورين ليزورهم الناس ، ويستريحوا بالجلوس فيه اهـ1217/3مرقاة
മഹാന്മാരുടെയും പ്രശസ്തരായ
മഹത്തുക്കളുടെയും പണ്ഡിതന്മാരുടെയും ഖബറിൽ മേൽ കെട്ടിടം നിർമിക്കൽ സലഫുകൾ ഹലാലായി കണ്ടിരുന്നു ജനങ്ങൾ മഹാത്മാക്കളെ സിയാറത്ത് ചെയ്യാനും അവിടെവച്ച് സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ( മിർഖാത്ത് ശറഹു മിശ്കാത്ത്)
മഹാന്‍മാരുടെ സ്മരണ ലോകത്ത് നില
നിര്‍ത്തുന്നതിന്റെയും അവരുടെ ദര്‍ഗകള്‍ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകള്‍ക്ക് മേൽ കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്.നബി (സ്വ)യും സിദ്ധീഖ് (റ)വും ഉമര്‍ (റ)വും വലിയ പച്ചഖുബ്ബയുടെ ചുവട്ടിലാണല്ലോ അന്ത്യ വിശ്രമം കൊള്ളുന്നത്.അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ലഹ് (റ)എഴുതുന്നു
ويدل لجواز البناء علي القبور ................
*لما علمت من إجماع الصحابة والتابعين ءلى دفن الشيخين تحت البناء مع النبي صلي الله عليه و سلم مع ان الدفن تحته لم يثبت انه من خصوصياته عليه الصلاة والسلام ،ولا فرق بين حدوث القبر تحت البناء و حدوث البناء علي القبر فالفرق الحاصل فيه فرق صوري، ولا اعتداد بالفرق الصوري، (زاد المسلم:٢\٣٢ -٣٣)*
നബി സ്വ യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തില്‍ ഇമാം തുര്‍മുദി (റ) ശമാഇലില്‍ മഹതിയായ ആയിശ (റ) യില്‍ നിന്ന് നിവേധനം ചെയ്ത ഹദീസ് ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു:- നബി തങ്ങള്‍ വഫാത്തായപ്പോള്‍ തങ്ങളെ എവിടെ മറവു ചെയ്യണമെന്ന വിഷയത്തില്‍ സ്വഹാബത്തിനിടയില്‍ അഭിപ്രായാന്തരം രൂപപ്പെട്ടു.അപ്പോള്‍ അബൂബക്കര്‍ (റ)പറഞ്ഞു :-നബി സ്വ യില്‍ നിന്നും ഒരു കാര്യം ഞാന്‍ കേട്ടിരുന്നു..അത് ഞാന്‍ മറന്നു പോയിട്ടില്ല.നബി സ്വ പ്രസ്താവിച്ചു :-മറവു ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്ത് വെച്ചാണ് എല്ലാ പ്രവാചകന്‍മാരെയും അല്ലാഹു മരിപ്പിച്ചത്. അതിനാല്‍ നബി സ്വ യെ നിങ്ങള്‍ മരിച്ച സ്ഥലത്ത് തന്നെ മറവ് ചെയ്യൂ...
ഈ ഹദീസ് ഇമാം മാലിക് (റ) മുവത്വഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവാചകന്‍മാരെയും അവര്‍ മരണപ്പെട്ട സ്ഥലത്ത് തന്നെയാണ് മറവ് ചെയ്യപ്പെട്ടത്.അങ്ങനെ നബി സ്വ മരണപ്പെട്ട സ്ഥലത്ത് നബി സ്വ യ്ക്ക് വേണ്ടി ഖബ്ര്‍ കുഴിക്കപ്പെട്ടു എന്നാണ് മുവത്വഇലെ പരാമര്‍ശം.ഇബ്നു സഅ്ദ് (റ)രണ്ട് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേധനം ചെയ്തിട്ടുണ്ട്. അബൂബക്കര്‍ (റ)വില്‍ നിന്നുള്ള ഹദീസുകള്‍ വിവരിക്കുന്നതിന്റെ ആദ്യ ഭാഗത്ത് ഇമാം അഹ്മദ് (റ)മുസ്നദിലും അത് ഉദ്ദരിച്ചിട്ടുണ്ട്.
അപ്പോള്‍ നബി സ്വ യെ കെട്ടിടത്തിന് ചുവട്ടില്‍ മറവ് ചെയ്തത് സ്വഹാബത്തിന്റെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരമാണ്.
അതിന് ശേഷം നബി (സ്വ)യുടെ സന്തത സഹചാരികളായിരുന്ന സിദ്ദീഖ് (റ)നെയും ഉമര്‍ (റ)നെയും നബി സ്വ യുടെ ചാരത്ത് കെട്ടിടത്തില്‍ മറവ് ചെയ്തതും സ്വഹാബത്തിന്റെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം തന്നെയാണ്.
നബി സ്വ യുടെയും സിദ്ദീഖ് (റ)ന്റെയും കൂടെ ആയിശ (റ)യുടെ വീട്ടില്‍ തന്റെ മയ്യിത്തും മറവ് ചെയ്യാന്‍ ഉമര്‍ (റ) മഹതിയായ ആയിശ (റ)യോട് അനുവാദം തേടുകയുണ്ടായി.
അതിന് ശേഷം ആ വീടിന്റെ അല്‍പഭാഗം പൊളിഞ്ഞു വീണപ്പോള്‍ താബിഉകളുടെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം പൊളിഞ്ഞ ഭാഗം വീണ്ടും പുതുക്കി പണിതു.
അതിനാല്‍ ഖബ്റുകള്‍ക്ക് മീതെ കെട്ടിടം പണിയല്‍ അനുവദനീയം ആണെന്നതില്‍ യാതൊരു വിധ സംശയത്തിനും വകയില്ല.കാരണം,നബി സ്വ യെയും ശൈഖൈനിയെയും കെട്ടിടത്തില്‍ മറവ് ചെയ്യുന്ന വിഷയത്തില്‍ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ...?
കെട്ടിടത്തില്‍ മറവ് ചെയ്യുക എന്നത് നബി സ്വ യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല.
കെട്ടിടത്തില്‍ ഖബ്ര്‍ കുഴിക്കുന്നതും ഖബ്റിന് മുകളില്‍ കെട്ടിടം പണിയുന്നതും തമ്മില്‍ വ്യത്യാസം ഇല്ല.അതില്‍ വരുന്ന വ്യത്യാസം രൂപത്തില്‍ മാത്രമുള്ള വ്യത്യാസമാണ്.രൂപത്തില്‍ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല (സാദുല്‍ മുസ്ലിം2/32-33)
ഹുജ്റഃയുടെ അല്‍പഭാഗം പൊളിഞ്ഞു വീണത് വലീദിബ്നു അബ്ദില്‍ മലികിന്റെ ഭരണ കാലത്താണെന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തിയ ഹദീസില്‍ കാണാവുന്നതാണ്. അതിങ്ങനെ
*عن هشام ابن عروة عن ابيه لما سقط عليهم الحاىط في زمانالوليد ابن عبد الملك اخذوا في بناءه فبدت لهم قدم النبي صلي الله عليه و سلم فما وجدوا احدا يعلم ذالك، حتي قال لهم عروة :لا والله ما هي قدم النبي صلي الله عليه و سلم ما هي الا قدم عمر رضي الله عنه (صحيح البخاري١٣٠٣)*
ഉര്‍വത്ത് (റ)വില്‍ നിന്ന് നിവേദനം :വലീദിബ്നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമര്‍ പൊളിഞ്ഞ് വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാനാരംഭിച്ചു.അപ്പോള്‍ ഒരു കാല്‍പ്പാദം വെളിവായതിനെ തുടര്‍ന്ന് അത് നബി സ്വ യുടെ കാല്‍പാദമാണെന്ന് ധരിച്ച് അവര്‍ ഭയവിഹ്വലരായി. അതറിയുന്ന ഒരാളെയും അവര്‍ എത്തിച്ചില്ല. അങ്ങനെ ഉര്‍വത്ത് (റ)അവരോട് ഇപ്രകാരം പറഞ്ഞു :-അല്ലാഹുവാണ് സത്യം,അത് നബി സ്വ യുടെ കാല്‍പ്പാദം അല്ല.അത് ഉമര്‍ (റ)ന്റെ കാല്‍പാദമാണ്.(സ്വഹീഹുല്‍ ബുഖാരി 1303)
*മഹാന്‍മാരുടെ ശരീരം ജീര്‍ണ്ണിക്കില്ലെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാവുന്നതാണ്.*
ചുരുക്കത്തില്‍ അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി സ്വ യും അവിടുത്തെ സന്തത സഹചാരികളും ഇസ്ലാമിന്റെ ഖലീഫമാരും ആയ സിദ്ദീഖ് (റ)വും ഉമര്‍ (റ)വും അന്ത്യ വിശ്രമം കൊള്ളുന്നത് കെട്ടിടത്തിന് അകത്താണ്.
അതിന്റെ മുകള്‍ ഭാഗത്ത് പച്ച നിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്.ആ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പില്‍ക്കാലത്ത് പൊളിഞ്ഞു വീണപ്പോള്‍ കെട്ടിടം ഒന്നാകെ പൊളിച്ച് മാറ്റുകയല്ല താബിഉകള്‍ ചെയ്തത്.പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേ പടി നിലനിര്‍ത്തുകയാണ്.
അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്‍മാരുടെയും ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടവും ഖുബ്ബയും പണിയാം എന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാന്‍.
നൂറ്റാണ്ടുകളായി ധാരാളം പണ്ഢിതന്‍മാരും മഹത്തുക്കളും അവിടെ സന്ദര്‍ശനം നടത്തി വരുന്നു.അവരില്‍ ഒരാള്‍ പോലും അതിനെ വിമര്‍ശിച്ചിട്ടില്ല.
അത് പൊളിച്ച് കളയല്‍ നിര്‍ബന്ധമാണെന്ന് പുത്തന്‍വാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടുമില്ല.
നല്ല കാര്യങ്ങള്‍ക്ക് സ്വത്ത് വസ്വിയ്യത്ത് ചെയ്യാം എന്ന വിഷയം ചര്‍ച്ച ചെയ്ത് ഇമാം റംലി (റ)എഴുതുന്നു
*و شمل عدم المعصية القربة كعمارة المساجد ولو من كافر ،و قبور الانبياء والعلماء والصالحين ،لما في ذلك من احياء الزيارة والتبرك بها،و لعل المراد به كما قاله صاحب الذخاءر و اشعر به كلام الاحياء في اواءل الحج و كلامه في الوسيط في زكاة النقد يشير اليه ان تبني علي قبورهم القباب والقناطر ، كما يفعل في المشاهد،اذا كان الدفن في مواضع مملوكة لهم،او لمن دفنهم فيها،لا بناء القبور نفسها ل النهي عنه ولا فعله في مقابر المسبلة ،فان فيها تضبيقا علي المسلمين (نهاية المحتاج ٦\٤٢)*
തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതില്‍ നിന്ന് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.
അമ്പിയാക്കള്‍,സച്ഛരിതര്‍,പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും ഖുര്‍ബ. (,പുണ്യം)ത്തിന്റെ ഭാഗമാണ്.
കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ.... നിഹായ 6/42
ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു:
ﻳﺠﻮﺯ ﻟﻠﻤﺴﻠﻢ ﻭﺍﻟﺬﻣﻲ ﺍﻟﻮﺻﻴﺔ ﻟﻌﻤﺎﺭﺓ ﺍﻟﻤﺴﺠﺪ ﺍﻟﺄﻗﺼﻰ ﻭﻏﻴﺮﻩ ﻣﻦ ﺍﻟﻤﺴﺎﺟﺪ, ﻭﻟﻌﻤﺎﺭﺓ ﻗﺒﻮﺭ ﺍﻟﺄﻧﺒﻴﺎﺀ, ﻭﺍﻟﻌﻠﻤﺎﺀ, ﻭﺍﻟﺼﺎﻟﺤﻴﻦ, ﻟﻤﺎ ﻓﻴﻬﺎ ﻣﻦ ﺇﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ, ﻭﺍﻟﺘﺒﺮﻙ ﺑﻬﺎ
സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്. (റൗളതുത്വാലിബീന്‍ 5/172)
സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206
📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*
പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത്
*(ബുജൈരിമി 1/496)*
ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ
അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറഞ്ഞിട്ടുണ്ട്.
[ ه: وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
പള്ളി നിർമിക്കൽ പണ്ഡിതന്മാർ ء
പോലെയുള്ളവരുടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ പുണ്യമാണ് തുഹ്ഫ
🌴🌴🌴🌴🌴🌴
_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*