Thursday, April 18, 2024

പ്രവാചകത്വത്തിന്റെ തെളിവുകൾ മഴവർ ശിപ്പിയ്ക്കുന്നു

 *മുഹമ്മദ് നബി صلى الله عليه وسلم

ദൈവദൂതനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും*


*പ്രവാചകത്വത്തിന്റെ തെളിവുകൾ*


പ്രപഞ്ചസൃഷ്ടാവും സർവ്വജ്ഞാനീയമായ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് മാർഗ്ഗദർശനം നൽകുവാനായി പ്രവാചകന്മാരെയും ദൈവദൂതന്മാരെയും നിയോഗിക്കുന്നു.


സർവ്വജ്ഞാനിയായ

പ്രപഞ്ചസൃഷ്ടാവ്

അയച്ച ദൂതന്മാരാണ് ഞങ്ങൾ എന്ന് ഈ ദൂതന്മാർ വാദിക്കുമ്പോൾ നിങ്ങൾ ദൂതന്മാരാണ് എന്നതിന് എന്താണ് തെളിവ് എന്താണ് അടയാളം എന്ന് ജനങ്ങൾ ചോദിക്കുന്നതാണ്.

അപ്പോൾ കഴിഞ്ഞകാല ദൂതന്മാർ എല്ലാം ധാരാളം അടയാളങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്

മറ്റു ജനങ്ങൾക്ക് സാധ്യമല്ലാത്ത  അസാധാരണമായ

കാര്യങ്ങൾ അവർ പ്രകടിപ്പിക്കുന്നതാണ് ഏതെങ്കിലും മഹാജാലങ്ങളെ കൊണ്ടോ കങ്കട്ടുകളെ കൊണ്ടോ അതിനെ പരാജയപ്പെടുത്താൻ സാധ്യമാവുകയില്ല അത്തരം അസാധാരണ സംഭവങ്ങൾ


 മറ്റൊരാൾക്കും അപ്രകാരം കൊണ്ടുവരാൻ സാധിക്കാത്ത വിധം ഉള്ള അത്ഭുതങ്ങളും അവർ കാണിക്കുന്നതാണ്


മുഹമ്മദ് നബി صلى الله عليه وسلم 

അല്ലാഹു നിയോഗിച്ചവരും ദിവ്യ സന്ദേശം ലഭിച്ചവരുമാണന്നതിനും സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ടാവുമാ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി  അയച്ച ദൈവ  ദൂതനുമാണ് എന്നതിന്

ധാരാളം അടയാളങ്ങളും തെളിവുകളും ഉണ്ട് -


അതിൽ പെട്ട ചില തെളിവുകൾ താഴെ വിവരിക്കാം


ഇമാം ബുഖാരി  റ

1014 ഹദീസായും

ഇമാം മുസ്ലിം 897 ഹദീസായും മറ്റു ധാരാളം ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്നു.


 അവിടത്തെ ശിഷ്യരിൽ പ്രധാനിയായ അനസ് (റ) നിവേദനം ചെയ്യുന്നു. ഒരു വെള്ളിയാഴ്ച ദിവസം നബി (സ) ഖുതുബ നടത്തിക്കൊണ്ടിരിക്കുകയാണ്. കടുത്ത വരൾച്ചയും രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെട്ട സമയമായിരുന്നു അത്. ഒരാൾ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരെ, വരൾച്ച കാരണം ഞങ്ങളുടെ സമ്പത്തു നശിക്കുകയും കുടുംബം പട്ടിണിയാവുകയും ചെയ്‌തിരിക്കുന്നു. അങ്ങ് അല്ലാഹുവിനോടു പ്രാർത്ഥിച്ചാലും.' കാർമേഘത്തിൻ്റെ ഒരു കീറുപോലും ആകാശത്തിൽ കാണാനില്ലാത്ത സന്ദർഭം. അദ്ദേഹത്തിൻറെ അപേക്ഷ കേട്ടപ്പോൾ നബി (സ) കയ്യുയർത്തി അല്ലാഹുവിനോടു ദുആ ചെയ്തു. നബി (സ) കരങ്ങൾ താഴ്‌തും മുമ്പേ പർവ്വതസമാനമായ കാർമേഘം ആകാശത്തിൽ പ്രത്യക്ഷപ്പെടുകയും ശക്തമായ പേമാരി വർഷിക്കുകയും ചെയ്തു. മിമ്പറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നബി (സ) യുടെ താടി രോമങ്ങളിൽ കൂടി മഴത്തുള്ളികൾ ഇറ്റിവീഴുന്നത് കാണാമായിരുന്നു. അങ്ങനെ മഴ തുടർന്നുകൊണ്ടിരുന്നു. അടുത്ത വെള്ളിയാഴ്ച നബി (സ) ഖുതുബ ഓതുന്നതിനിടയിൽ പ്രസ്‌തുത വ്യക്തിയോ മറ്റൊരാളോ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂലേ, കെട്ടിടങ്ങൾ പൊളിഞ്ഞു വീണു! സമ്പാദ്യങ്ങൾ വെള്ളത്തിലായി. മഴ നിന്നു കിട്ടുവാൻ വേണ്ടി അവിടുന്നു പ്രാർത്ഥിക്കണം.' ഇതു കേട്ടപ്പോൾ അവിടുന്നു പറഞ്ഞു അല്ലാഹുവേ മഴ ചുറ്റുഭാഗത്തുമതി, ഞങ്ങളുടെ മുകളിൽ വേണ്ട. ഇതു പറഞ്ഞ് അവിടുന്നു മേഘങ്ങളിലേക്കു വിരൽ ചൂണ്ടി. നബി (സ) വിരൽ ചൂണ്ടിയ ഭാഗങ്ങളിൽനിന്നു മേഘങ്ങൾ മറയുകയും അങ്ങനെ മദീനയിൽ മാത്രം മഴ ഇല്ലാതാവുകയും സമീപ സ്ഥലങ്ങ ളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയും ചെയ്‌തു. മദീന വലിയൊരു വട്ടക്കിണർ പോലെയായി മാറി. മലയോരങ്ങളിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്ന വെള്ളച്ചാലുകൾ ഒരു മാസത്തോളം നീണ്ടുനിന്നു. വെയിലത്താണ് ഞങ്ങൾ തിരിച്ചു പോന്നത്. ഏതു പ്രദേശത്തുനിന്നു വന്നവർക്കും ശക്തമായ പേമാരിയുടെ കാര്യമായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്.


മഴ വർഷിപ്പിക്കാനുള്ള യന്ത്രങ്ങളൊന്നും അന്നു കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ.


മഴ ലഭിക്കാതെ സാദ്ധ്യമല്ല താനും. അല്ലാഹു അയച്ച പ്രവാ ചകൻ ചോദിച്ചാൽ അല്ലാഹു സ്വീകരിക്കാതിരിക്കില്ല. ഈ വിശ്വാസം സ്വഹാബത്തിനുണ്ടായിരുന്നതു കൊണ്ടായിരുന്നു പ്രവാചകരോടവർ ഇങ്ങനെ ആവശ്യപ്പെട്ടത്..


ഇവിടെ നാമൊന്നു ചിന്തിക്കുക. ആകാശത്തിൽ കാർമേഘത്തിന്റെ കണികപോലുമില്ലാതിരുന്ന അവസരത്തിൽ കൈ ഉയർത്തി പ്രാർത്ഥിക്കേണ്ട താമസം, മഴത്തുള്ളികൾ പൊഴിഞ്ഞു. വെള്ളം കൂടുതലായിപ്പോയെന്ന സഹാബത്തിൻ്റെ പരാതി മൂലം മഴ വേണ്ടെന്ന പറഞ്ഞു. മേഘത്തിലേക്കു വിരൽ ചൂണ്ടിയപ്പോൾ മഴക്കാറ് നീങ്ങി മഴ നിൽക്കു കയും ചെയ്തു‌. മുറിയാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പേമാരി പെട്ടെന്നു നിന്നു വെയിൽ വീഴുന്നു. ഇതു ജാലവിദ്യാ പ്രയോഗത്തി ൻ്റെ ഫലമാണോ? ഈ സംഭവത്തിനു ദൃക്‌സാക്ഷികളാവുന്നവർക്ക് അവിടത്തെ പ്രവാചകത്വത്തിൽ സംശയിക്കേണ്ടി വരുമോ? ഒരിക്കലു മില്ല, ജാലവിദ്യ സംബന്ധമായി എന്തെങ്കിലും അറിയുന്ന ആരും ഇത്തരം അത്ഭുത കൃത്യങ്ങൾ വെറും മായാവേലകളാണെന്നു പറയാൻ മുതിരുമെന്നു തോന്നുന്നില്ല.



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

Wednesday, April 17, 2024

പ്രവാചകത്വത്തിന്റെ തെളിവുകൾ* എന്തിനാണ് പ്രവാചകന്മാർ

 



*പ്രവാചകത്വത്തിന്റെ തെളിവുകൾ*



എന്തിനാണ് പ്രവാചകന്മാർ



വികാരത്തിന്റേയും ശാരീരികേഛയുടേയും ചുഴിയിൽ പെട്ടു ദീനും ദുൻയാവും പരലോകവും നഷ്‌ടപ്പെടുന്ന മനുഷ്യരെ സത്യത്തിലേക്കും സദാചാരമൂല്യങ്ങളിലേക്കും പരലോക വിജയത്തിലേക്കും വഴി കാണി ച്ചുകൊടുക്കാൻ വേണ്ടി അല്ലാഹുവിൽ നിന്നു വഹ്‌യ് ലഭിച്ച മഹത്തു ക്കളാണ് അമ്പിയാക്കൾ. (പ്രവാചകൻമാർ) ശാരീരികമായി അവർ മനുഷ്യപ്രകൃതിയിലാ ണെങ്കിലും അല്ലാഹു അവർക്കു ചില പ്രത്യേകതകൾ നൽകിയിട്ടുണ്ട്.


മനുഷ്യൻ അവൻ്റെ അൽപബുദ്ധികൊണ്ടു മെനഞ്ഞുണ്ടാക്കുന്ന വിശ്വാസങ്ങളോ നിമയങ്ങളോ അവനു വഴി കാണിച്ചുകൊടുക്കാൻ പര്യാപ്തമല്ല. ചെറുപ്പകാലത്ത് അവനു യുക്തിയായിതോന്നുന്നതു യൗവനകാലത്തു വിഡ്ഢിത്തമോ മണ്ടത്തരമോ ആയി തോന്നാം. യുവ ത്വത്തിന്റെ ലഹരിയിൽ മതിമറന്നു ജീവിച്ചിരുന്നപ്പോൾ യുക്തമെന്നു ധരിച്ച പലതും വാർദ്ധക്യവേളയിൽ തെറ്റായി തോന്നാനും ഖേദിക്കാനും ഇടവരും. ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു അഭിപ്രായം പറയാൻ ഒരു സംഘം ലോകചിന്തകന്മാരെ ഒരുമിച്ചുകൂട്ടിയെന്നു വിചാരിക്കുക. എന്നാൽ ഒരാൾ അക്കാര്യം നല്ലതായി മനസ്സിലാക്കുമ്പോൾ അതിന്റെ നേരെ മാറ്റം, അഥവാ ചീത്തയായിട്ടായിരിക്കും മറ്റൊരു വ്യക്തി ചിന്തി ക്കുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും. അവരിൽ പലരും വിവി ധങ്ങളായ അഭിപ്രായങ്ങൾ വേറെയും പറഞ്ഞേക്കാം. നൂറു കൊല്ലം മുമ്പു ലോകം ശരിയാണെന്നു ധരിച്ചിരുന്ന പല കാര്യങ്ങളും ഇന്നു പരമാബദ്ധമാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. യുക്തിയുടെ സ്ഥിതി ഇതാ ണെങ്കിൽ പിന്നെ യുക്തിക്കൊരർത്ഥവുമില്ലെന്നു ഗ്രഹിക്കാവുന്നതാണ്.


അപ്പോൾ മനുഷ്യജീവിതം വിജയിക്കണമെങ്കിൽ മനുഷ്യന്റെ എല്ലാമെ ല്ലാമറിയുന്ന അല്ലാഹുവിൽ നിന്നുതന്നെ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ട തുണ്ട്. അത് മനുഷ്യർ സ്വീകരിക്കുകയും വേണം.


ആൾതിരക്കുള്ള ജംഗ്ഷനിൽ വാഹന അപകടങ്ങളും കൂട്ടിമുട്ടലു കളും ഒഴിവാക്കാൻ ഗതാഗത നിയന്ത്രണം ആവശ്യമാണ്. ഈ നിയ ന്ത്രണ സംവിധാനം ചിലരുടെയെങ്കിലും സൈ്വരവിഹാരത്തെ കടിഞ്ഞാ ണിട്ടിരിക്കും. ആൾതിരക്കുള്ള ആ ജംഗ്ഷനിൽ വാഹനമോടിക്കുമ്പോൾ ഇത് കൂടിയേ കഴിയൂ. അവൻ്റെയും മറ്റു യാത്രക്കാരുടെയും ഗുണ ത്തിനും സുരക്ഷിതത്വത്തിന്നും വേണ്ടിയാണല്ലോ ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തുന്നതും അതു സ്വീകരിക്കാനവർ നിർബ്ബന്ധിതരാകുന്നതും. ഇതു സ്വീകരിക്കാൻ കൂട്ടാക്കാത്ത വ്യക്തി, അവൻ്റെ ജീവനുതന്നെ അഭ യമില്ലാത്തവസ്ഥയാണല്ലോ ക്ഷണിച്ചുവരുത്തുന്നത്. അക്കാരമണ ത്താൽ മനുഷ്യരേയും അവർക്കാവശ്യമായ വസ്‌തുക്കളേയും സൃഷ്ടിച്ച സ്രഷ്ടാവ് തന്നെ അവർക്കു ജന്മലോകത്തു ശാന്തിയോടും സമാധാ നത്തോടും ജീവിക്കാനാവശ്യമായ നിയമങ്ങൾ അറിയിച്ചുകൊടുത്തി ട്ടുണ്ട്. അപ്രകാരം മനുഷ്യരേയും അവർക്കാവശ്യമായ സകലമാന വസ്‌തുക്കളേയും സൃഷ്‌ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്നവനായ സ്രഷ്ടാവിനോടവർ നന്ദിപുലർത്തേണ്ടത് അനിവാര്യമത്രെ. ഈ ആരാ ധനാകർമ്മം അറിയിച്ചുകൊടുക്കേണ്ടത് അല്ലാഹു തന്നെ.


മലക്കുകൾ മുഖേനയാണ് നിയമങ്ങൾ അല്ലാഹു അറിയിച്ചുകൊടുക്കുന്നത്. എന്നാൽ എല്ലാവർക്കും മലക്കുകളുമായി ബന്ധപ്പെടുക സാദ്ധ്യമല്ലല്ലോ. അതുകൊണ്ടു സൃഷ്‌ടികർത്താവിൻ്റെ പ്രത്യേക വിഭാഗമായ അമ്പിയാക്കളാണ് ഇവരുടെ ഈ കാര്യം നിർവ്വഹിക്കുന്നത്. അവരുടെ പ്രത്യേക സ്വഭാവങ്ങളെ പരാമർശിച്ചുകൊണ്ട് ഇമാം ഗസ്സാലി (റ) തന്റെ ഇഹ‌്യാഇലും ഇബ്‌നുഹജറുൽ അസ്ഖലാനി (റ) തന്റെ 'ഫത്ഹുൽബാരി'യിലും വിശദീകരിച്ചിട്ടുണ്ട്.


ദൃഷ്‌ടാന്തങ്ങൾ



ഒരാൾ ലോക സ്ഷ്ടാവ് അയച്ച   ദൂതനുംപ്രവാചകനും ആണ് താൻ എന്നും ദൈവിക സന്ദേഷം (വഹ്യ് )എനിക്ക് ലഭിക്കുന്നുണ്ട് എന്ന്

 വാദിച്ചുവരുമ്പോൾ അദ്ദേഹത്തിൻറെ വാദം സത്യമാണോ കള്ളമാണോ

 അല്ലാഹുവിൽ നിന്നുള്ള നിയമ ങ്ങളാണോ അല്ലയോ എന്നു നമുക്കു ബോദ്ധ്യമാവേണ്ടതുണ്ട്. ഏതെ ങ്കിലുമൊരു നേതാവ് അല്ലെങ്കിലൊരു പണ്ഡ‌ിതൻ ഞാൻ പ്രവാചക നാണ്. അല്ലാഹു എന്നെ അയച്ചതാണ് എന്നു പറഞ്ഞാൽ ജനങ്ങളത് സ്വീകരിക്കാൻ തയ്യാറായെന്നു വരില്ല. പ്രവാചകനാണെന്നതിനു

വ്യക്തവും സ്വീകാര്യയോഗ്യവുമായ തെളിവു കൊണ്ടു വരേണ്ടതുണ്ട്. അതുണ്ടെങ്കിലേ ജനങ്ങൾ വിശ്വസിക്കുകയുള്ളു. അവർക്കു ബോദ്ധ്യ 

മാകും വിധം തെളിവുണ്ടാകുമ്പോൾ പ്രവാചകനിലും ആ പ്രവാചകനെ അയച്ച അല്ലാഹുവിലും വിശ്വസിക്കുന്നു. ഇക്കാരണത്താൽ എല്ലാ പ്രവാചകന്മാർക്കും അല്ലാഹു  അടയാളങ്ങൾ(അസാധാരണ സംഭവങ്ങളാകുന്ന ദൃഷ്ട്‌ടാന്തങ്ങൾ)

(മുഅ്‌ജിസത് )

 നൽകിയിട്ടുണ്ട്. ഇതിനുപുറമെ പ്രവാചകന്മാരുടെ ചരി ത്രങ്ങൾ, അവരുടെ പ്രവർത്തനങ്ങൾ, അവർ കൊണ്ടുവന്ന വേദഗ്രന്ഥ ങ്ങൾ മുതലായവയും അവരുടെ പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തങ്ങളാണ്. നിഷ്പക്ഷ ബുദ്ധികൾക്ക് അവരെ അല്ലാഹു നിയോഗിച്ചതാണ ന്നതിന്റെ തെളിവുകൾ പ്രവാചകന്മാരുടെ കൂടെ കാണാതിരിക്കില്ല. അത് അല്ലാഹുവിന്റെ ആസ്‌തിക്യത്തിനുള്ള ദുഷ്‌ടാന്തങ്ങൾ കൂടിയാണ ന്നതു ശ്രദ്ധേയമത്രെ.


തുടരും


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


അവലംഭം

മതങ്ങളിലൂടെ ഒരു പഠന പര്യടനം

നെല്ലിക്കുത്ത് ഇസ്മാഇൽഉസ്താദ്


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


നിസ്കാരത്തിനിടെ നോമ്പിൻ്റെ നിയ്യത്ത്*

 നിസ്കാരത്തിനിടെ നോമ്പിൻ്റെ നിയ്യത്ത്*



 ❓ നിസ്കാരത്തിൽ  നോമ്പിൻ്റെ നിയ്യത്ത് കരുതിയാൽ ,  അല്ലെങ്കിൽ 

ഇഅ്തികാഫിൻ്റെ നിയ്യത്ത് കരുതിയാൽ നിസ്കാരം ബാത്വിലാകുമോ? പ്രസ്തുത നിയ്യത്ത് നിസ്കാരത്തിൽ ഉച്ചരിച്ചാലോ?



 ✅  *പ്രസ്തുത നിയ്യത്തുകൾ  കരുതിയാൽ അവ ശരിയാകും. നിസ്കാരം സാധുവാകുകയും ചെയ്യും. എന്നാൽ റമളാൻ നോമ്പ് , സുന്നത്ത് നോമ്പ് , സുന്നത്തായ ഇഅ്തികാഫ് എന്നിവയുടെ നിയ്യത്തുകൾ നിസ്കാരത്തിൽ ഉച്ചരിച്ചാൽ നിസ്കാരം ബാത്വിലാകും. (തുഹ്ഫ:2/140 നോക്കുക.)*

കോപ്പി

നോമ്പുകാരൻ്റെ സ്വപ്നസ്ഖലനം

 നോമ്പുകാരൻ്റെ സ്വപ്നസ്ഖലനം*⁉️


 സ്വപ്നസ്ഖലനം ഉണ്ടായാൽ നോമ്പ് ബാത്വിലാകുമോ?


✅ ഇല്ല , കാരണം സ്വപ്നസ്ഖലനം നിയന്ത്രണത്തിൽ പെട്ടതല്ലല്ലോ.

[തുഹ്ഫ 3/409]

*ولا يفطر محتلم اجماعا لأنه مغلوب*

 

                 ----------------------------------

അമുസ് ലിമിന് നോമ്പിൽ ഭക്ഷണം നൽകൽ*

 അമുസ് ലിമിന് നോമ്പിൽ ഭക്ഷണം നൽകൽ*⁉️

🔘🔘🔘🔘🔘🔘🔘

❓ അമുസ്ലിംകൾക്കു റമളാൻ മാസത്തിൻ്റെ പകലിൽ കഴിക്കാനായി ആഹാരം കൊടുക്കുന്നതിൽ തെറ്റാണല്ലോ. അതിൽ നേർച്ചഭക്ഷണവും ഉൾപ്പെടുമോ? അതും തെറ്റാണോ?


   

✅   *അതേ, തെറ്റാണ്. വൻ കുറ്റമാണ്.   അമുസ്ലിംകൾക്ക്  റമളാനിലെ പകലിൽ കഴിക്കാൻ ഭക്ഷണം നല്കൽ ഹറാമാണ്. തെറ്റിൻ്റെ മേൽ സഹായിക്കലാണത്. അതു ഹറാമാണ്.(തുഹ്ഫ: 3/427, നിഹായ :3/471 ശർവാനി:4/317)*


 ﺣﺮﻣﺔ ﺇﻃﻌﺎﻡ اﻟﻤﺴﻠﻢ ﻟﻪ ﻓﻲ ﻧﻬﺎﺭ ﺭﻣﻀﺎﻥ؛ ﻷﻧﻪ ﺇﻋﺎﻧﺔ ﻋﻠﻰ ﻣﻌﺼﻴﺔ ( تحفة: ٤٢٧ / ٣


 ﻭﻣﺜﻞ ﺫﻟﻚ ﺇﻃﻌﺎﻡ ﻣﺴﻠﻢ ﻣﻜﻠﻒ ﻛﺎﻓﺮا ﻣﻜﻠﻔﺎ ﻓﻲ ﻧﻬﺎﺭ ﺭﻣﻀﺎﻥ ﻭﻛﺬا ﺑﻴﻌﻪ ﻃﻌﺎﻣﺎ ﻣﺎ ﻋﻠﻢ ﺃﻭ ﻇﻦ ﺃﻧﻪ ﻳﺄﻛﻠﻪ ﻧﻬﺎﺭا ﻛﻤﺎ ﺃﻓﺘﻰ ﺑﻪ ﺷﻴﺨﻨﺎ اﻟﺸﻬﺎﺏ اﻟﺮﻣﻠﻲ - ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ - ﻷﻥ ﻛﻼ ﻣﻦ ﺫﻟﻚ ﺗﺴﺒﺐ ﻓﻲ اﻟﻤﻌﺼﻴﺔ ﻭﺇﻋﺎﻧﺔ ﻋﻠﻴﻬﺎ (نهاية: ٤٧١ / ٣ , شرواني : ٣١٧ / ٤)


ഖുനൂതിൽ പദം ആവർത്തിക്കൽ

 *ഖുനൂതിൽ പദം ആവർത്തിക്കൽ*


❓ചില പള്ളി ഇമാമുകൾ ഖുനൂതിൽ وقنا شرما قضيت എന്ന വാക്ക് മൂന്നു തവണ ആവർത്തിക്കുന്നത് കേൾക്കാം. അങ്ങനെ ആവർത്തിക്കൽ ഖുനൂത്ത് ലഘൂകരിക്കൽ സുന്നത്താണ് എന്നതിനു എതിരാണോ? ആവർത്തിക്കൽ സുന്നത്തുണ്ടോ?


✅ ഖുനൂത്തിൽ ഏതെങ്കിലും പദം രണ്ടോ മൂന്നോ തവണ ആവർത്തിക്കൽ ഖുനൂത്ത് ലഘൂകരിക്കണം എന്നതിനു എതിരല്ല. കാരണം അതു ചെറിയ വർദ്ധനവാണല്ലോ. എന്നാൽ ആവർത്തിക്കൽ സുന്നത്തില്ല .(ഫതാവാ റംലി: 1/156)


*(ﺳﺌل)  ﻋﻦ ﺇﻣﺎﻡ ﻳﻜﺮﺭ ﻓﻲ اﻟﻘﻨﻮﺕ ﻟﻔﻈﺔ اﻟﻠﻬﻢ اﻫﺪﻧﺎ ﻓﻴﻤﻦ ﻫﺪﻳﺖ ﺃﻭ ﻏﻴﺮﻫﺎ ﻣﻦ اﻟﺪﻋﺎء ﻓﻴﻪ ﻣﺮﺗﻴﻦ ﺃﻭ ﺛﻼﺛﺎ ﻫﻞ ﻳﺨﻞ ﺫﻟﻚ ﺑﺴﻨﺔ ﺗﺨﻔﻴﻒ اﻟﻘﻨﻮﺕ ﻓﺈﺫا ﻗﻠﺘﻢ ﻻ ﻳﺨﻞ ﻳﺴﺘﺤﺐ ﻟﻪ ﺫﻟﻚ ﺃﻭ ﻻ؟*

*(ﻓﺄﺟﺎﺏ) ﺑﺄﻥ ﺫﻟﻚ ﻳﺴﻴﺮ ﻻ ﻳﺨﻞ ﺑﺴﻨﺔ ﺗﺨﻔﻴﻒ اﻟﻘﻨﻮﺕ، ﻭﻻ ﻳﺴﺘﺤﺐ ﺗﻜﺮاﺭﻩ*                                *ഖുനൂത്ത് ഇമാം എങ്ങനെ നിർവഹിക്കണം*

  ❓  സുബ്ഹിലെ ഖുനൂത്തിൽ ചില പള്ളി ഇമാമുകൾ ثناء-ന്റെ വാചകങ്ങൾ ഉറക്കെയും മറ്റു ചില ഇമാമുകൾ പതുക്കെയും ഓതുന്നു. ഇതിലേതാണു ശരി? 


✅ ഖുനൂത്ത് മുഴുവനും  - ثناء - അടക്കം ഇമാം ഉറക്കെയാണ് കൊണ്ട് വരേണ്ടത്. (മൗഹിബ: 3/25 , ഉമൈറ: 1/158

 *يسن الجهر بالقنوت ولو الثناء والصلاة والسلام*

(موهبة ذي الفضل : ٣ / ٢٥)


*ان الإمام يجهر بالقنوت حتى بالثناء* (عميرة : ١ /  ١٥٨)


❓ഖുനൂത്തിൻ്റെ അവസാനത്തിൽ 'അസ്തഗ്ഫിറുക വഅതൂബു ഇലൈക' എന്നത്   ബഹുവചനമാക്കണോ?


✅ അതേ , ഇമാം ബഹുവചനമാക്കണം. 

'' നസ്തഗ്ഫിറുക വ നതൂബു ഇലൈക '' എന്നു പ്രാർത്ഥിക്കണം. ഏകവചനമാക്കൽ കറാഹത്താണ്.

ഇക്കാര്യം നമ്മുടെ ഫുഖഹാഅ് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

*മൗഹിബത്തുത്തർമസീ*

     അശ്ശൈഖ് മുഹമ്മദ് മഹ്ഫൂളുത്തർമസി (റ)  -  1285 - 1338 - തൻ്റെ മൗഹിബ: എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു:

    ويأتي الإمام بالقنوت بلفظ الجمع أي يسن له أن يقنت بلفظ الجمع فيقول اللهم اهدنا وكذا ما عطف عليه , ونستغفرك ونتوب إليك ويكره تركه 

  ഇമാം ഖുനൂത്തിലെ പ്രാർത്ഥന  ബഹുവചനമാക്കണം. '' നസ്തഗ് ഫിറുക വ നതൂബു ഇലൈക '' എന്നു പ്രാർത്ഥിക്കണം . ഏകവചനമാക്കൽ കറാഹത്താണ് (മൗഹിബ: 3/20)

*തഖ് രീറു ഫത്ഹിൽ മുഈൻ*

  കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ), ഹാജി സൈതാലി മുസ് ലിയാർ (റ) എന്നിവർ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിൽ ഇവ്വിഷയം വ്യക്തമാക്കിയിട്ടുണ്ട് 

തഖ്രീറു ശ്ശർഖാവീ യുടെ ഉദ്ധരണിയാണവർ നൽകിയത്.

*ومن الدعاء فيه قول نستغفرك ونتوب إليك والصلاة على النبي صلى الله عليه وسلم* 

  നസ്തഗ്ഫിറുക , വ നതൂബു ഇലൈക , തിരുനബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് എന്നിവ ഖുനൂത്തിലെ പ്രാർത്ഥനയിൽ പെട്ടതാണ് ( തഖ് രീറു ഫത്ഹിൽ മുഈൻ , ഹാശിയത്തുശ്ശർഖാ വീ :1/ 197)  

  സംഗ്രഹം

     ഇമാം نستغفرك ونتوب إليك എന്നു പറയണമെന്നും അപ്പോൾ  മഅ്മൂം അതിനു ആമീൻ പറയണമെന്നുമാണ്  ഫുഖഹാഅ് വിവരിച്ചു തന്നത്. ഇതിനെതിര് തുഹ്ഫ, നിഹായ , മുഗ്നി തുടങ്ങിയ ഗ്രന്ഥങ്ങളിലൊന്നും ഇല്ല


സകാത്ത്: തിരുത്തപ്പെടേണ്ട ധാരണകൾ*

 *സകാത്ത്: തിരുത്തപ്പെടേണ്ട ധാരണകൾ*

*****************************

*ഫിത്ർ സകാത്ത്*

*സുപ്രധാന മസ്അലകൾ*

***************************

❓ *ഫിത്ർ സകാത്ത് കൊടുക്കാൻ ഏറ്റവും നല്ല സമയമേത്?*


▪️ *പെരുന്നാളിൻ്റെ പകലിൽ പെരുന്നാൾ നിസ്കാരത്തിൻ്റെ മുമ്പ്* (ബുഷ്റൽ കരീം: 1/517)

*ويسن إخراج الفطرة نهارا في يوم العيد وقبل صلاة العيد*

(بشرى الكريم) 

❓ *ഫിത്ർ സകാത്തായി നമുക്ക് ലഭിച്ച അരി നമ്മുടെ ഫിത്ർ സകാത്തായി  നൽകാമോ?*


▪️ നൽകാമല്ലോ. നമുക്ക് തന്ന വ്യക്തിക്കു തന്നെ തിരിച്ചു നൽകിയാലും വിരോധമില്ല. രണ്ടു പേരുടെ സകാത്തും വീടും .( മുഗ്നി :2/120)

*لو دفع فطرته إلى فقير ممن تلزمه الفطرة فدفعها الفقير إليه عن فطرته جاز للدافع الأول أخذها*

مغني المحتاج

❓ *ബിരിയാണി അരി , നൈച്ചോർ അരി , മറ്റു പച്ചരി, സൗജന്യ കിറ്റായി കിട്ടിയ അരി, റേഷൻ അരി  എന്നിവ  ഫിത്ർ സകാത്തായി നൽകാമോ?*


▪️ നൽകാം. അതെല്ലാം നാട്ടിലെ മുഖ്യ ആഹാരം എന്നതിൽ പെട്ടല്ലോ.


❓ *ഭർത്യമതിക്ക് സകാത്ത് നൽകുമോ?*


▪️ ഭർത്താവിൽ നിന്നു ചെലവ് ലഭിക്കേണ്ട രീതിയിൽ കിട്ടി ജീവിക്കുന്നവൾക്ക് ഫഖീർ ,മിസ്കീൽ എന്ന നിലയിൽ സകാത്തു നൽകാവതല്ല ,കാരണം മറ്റൊരാളുടെ നിർബന്ധ ചെലവിൽ സുഖമായി ജീവിക്കുന്നവർ ഫഖീറോ മിസ്കീനോ ആവില്ല.(തുഹ്ഫ: 7/152)

*والمكفي بنفقة قريب أصل أو فرع أو زوج ليس فقيرا ولا مسكينا*

(تحفة)

     ഭർത്താവിൽ നിന്നു ചെലവ് ലഭിക്കാത്തവൾ ഫഖീർ ,മിസ്കീൻ ഇനത്തിൽ പെടുന്നത് തടസ്സമല്ല. 

❓   *ജോലിക്കു കഴിവുന്ന അല്ലെങ്കിൽ ധനികനായ വലിയ ആൺ മക്കളുടെ  സകാത്ത് നൽകേണ്ട ബാധ്യത പിതാവിനുണ്ടോ?*


▪️ ഇല്ല. കാരണം പ്രസ്തുത മകനു ചെലവ് നൽകൽ പിതാവിനു നിർബന്ധമില്ലല്ലോ. അപ്പോൾ ഫിത്ർ സകാത്ത് നൽകലും നിർബന്ധമില്ല.( ബുഷ്റൽ കരീം :1/514)

❓ *പ്രസ്തുത മകൻ്റെ ഫിത്ർ സകാത്ത് പിതാവ് നൽകിയാലോ?*

▪️ സമ്മതത്തോടെ നൽകിയാൽ മാത്രമേ സകാത്ത് വീടുകയുള്ളൂ. സമ്മതം കൂടാതെ നൽകുന്ന രീതി കൂടുതൽ നടക്കാറുണ്ട്. അക്കാര്യം പ്രത്യേകം ഉണർത്തേണ്ടതാണ്.

   സമ്പത്ത് കൊണ്ട് ധനികനായ പിതാവിൻ്റെ സകാത്ത് സമ്മതമില്ലാതെ മകൻ നൽകിയാലും സകാത്ത് വീടുകയില്ല. ഈ ഏർപ്പാടും കൂടുതലായി നടക്കാറുണ്ട്.പ്രത്യേകം ഉണർത്തേണ്ട കാര്യമാണിത്.( ബുഷ്റൽ കരീം: 1/514

هذا كثير الوقوع فليتنبه له

 

 *നോമ്പുതുറ സമയത്ത് പത്ത് ലക്ഷം നരക മോചിതർ*


❓ റമളാനിലെ എല്ലാ ദിവസവും നോമ്പ് തുറ സമയം, നരകത്തിൽ പ്രവേശിക്കാൻ ബന്ധപ്പെട്ട പത്തുലക്ഷം മുഅ്മിനുകളെ അല്ലാഹു നരകത്തിൽ നിന്നു മോചിപ്പിക്കുന്നുണ്ടോ? അങ്ങനെ ഒരു പ്രഭാഷണത്തിൽ കേട്ടു .

= സുലൈമാൻ കൊടുവള്ളി


✅ അതേ , പ്രസ്തുതസമയം പത്തുലക്ഷം പേരെ അല്ലാഹു മോചിപ്പിക്കുന്നുണ്ട്. 


*ﻭﻣﻦ ﻗﺎﻝ اﻧﻬﺎ ﻫﻰ اﻟﻠﻴﻠﺔ اﻻﺧﻴﺮﺓ ﻣﻦ ﺭﻣﻀﺎﻥ اﺳﺘﺪﻝ ﺑﻘﻮﻟﻪ ﻋﻠﻴﻪ اﻟﺴﻼﻡ اﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻓﻰ ﻛﻞ ﻟﻴﻠﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﻋﻨﺪ اﻹﻓﻄﺎﺭ ﻳﻌﺘﻖ ﺃﻟﻒ ﺃﻟﻒ ﻋﺘﻴﻖ ﻣﻦ اﻟﻨﺎﺭ ﻛﻠﻬﻢ اﺳﺘﻮﺟﺒﻮا اﻟﻌﺬاﺏ ﻓﺎﺫا ﻛﺎﻥ ﺁﺧﺮ ﻟﻴﻠﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﺃﻋﺘﻖ اﻟﻠﻪ ﻓﻰ ﺗﻠﻚ اﻟﻠﻴﻠﺔ ﺑﻌﺪﺩ ﻣﻦ ﺃﻋﺘﻖ ﻣﻦ ﺃﻭﻝ اﻟﺸﻬﺮ اﻟﻰ ﺁﺧﺮﻩ* 

റമളാനിലെ എല്ലാ രാത്രിയിലും നോമ്പുതുറ സമയത്ത്, നരകത്തിൽ കടക്കേണ്ട പത്തുലക്ഷം പേരെ അല്ലാഹു സ്വർഗത്തിലേക്ക് മോചിപ്പിക്കുന്നുണ്ട്. എന്നാൽ റമളാൻ അവസാന രാത്രിയിൽ, റമളാൻ ഒന്നു മുതൽ അവസാനം വരെ അല്ലാഹു മോചിപ്പിച്ച എണ്ണം എത്രയാണോ അത്തരെ പേരെ അല്ലാഹു നരകത്തിൽ നിന്നു സ്വർഗത്തിലേക്ക്  മോചിപ്പിക്കുന്നുണ്ട്.( റൂഹുൽ ബയാൻ: 10/481) (കോപ്പി)

----------------------------------------


പ്രവാചകത്വത്തിന്റെ തെളിവുകൾ മഴവർ ശിപ്പിയ്ക്കുന്നു

 *മുഹമ്മദ് നബി صلى الله عليه وسلم ദൈവദൂതനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും* *പ്രവാചകത്വത്തിന്റെ തെളിവുകൾ* പ്രപഞ്ചസൃഷ്ടാവും സർവ്വജ്ഞാനീയമാ...